🌹🌹ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല🌹🌹
💕ലൂണാ വസാഹി ക്ഷേത്രം..
മൗണ്ട് അബു…രാജസ്ഥാൻ💕
രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിലെ പ്രശസ്തമായ ദിൽവാര ക്ഷേത്രങ്ങളിലെ രണ്ടാമത്തെ ക്ഷേത്രമാണ് ലൂണാ വസാഹി. നിർമ്മാണ വൈദഗ്ധ്യവും വളരെ സൂക്ഷമങ്ങളായ കൊത്തുപണികളാലും ലോക പ്രശസ്ഥമായ ക്ഷേത്രം. രാജസ്ഥാനിലെ ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ കൊത്തുപണികൾ ഉള്ള ക്ഷേത്രങ്ങളാണ് ദിൽവാര ക്ഷേത്രങ്ങൾ.
പ്രശസ്തരായ 24 ജൈന തീർത്ഥങ്കരന്മാരിൽ 22ാം സ്ഥാനത്തുള്ള അരിഷ്ഠനേമിയാണ് ഇവിടെ പൂജിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ രംഗമണ്ഡപത്തിന്റെ മുകൾത്തട്ടിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള മാർബിൾ നിർമ്മാണമാണ് ഏറ്റവും അത്ഭുതാവഹം. കൊത്തുപണികൾ എളുപ്പമാക്കുന്ന ആയുധങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഇത്ര മാത്രം സൂക്ഷ്മതയോടെ അത് എങ്ങനെ നിർമ്മിച്ചു എന്നത് അജ്ഞാതവും അത്ഭുതാവഹവും.
ഏകകേന്ദ്രമായ 11 വൃത്തങ്ങളിലാണ് കൊത്തുപണികൾ. 16 വിദ്യാദേവതകളുടെ ശില്പങ്ങളാണ് ഏറ്റവും വലിപ്പത്തിൽ ഉള്ളവ. ബാക്കിയെല്ലാവയും വളരെ ചെറിയ നിർമ്മിതികളാണ്. 72 തീർത്ഥങ്കരന്മാരുടെ ഇരിക്കുന്ന ശില്പങ്ങളാണ് ഒരു വൃത്തമണ്ഡലത്തിലുള്ളത്. മറ്റൊന്നിൽ 360 ജൈന സന്യാസിമാരുടെയും ശിൽപ്പങ്ങൾ. പിന്നെയുള്ള മണ്ഡലങ്ങളിൽ പുഷ്പങ്ങളും മൃഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത്ഭുതപ്പെടുത്തുന്നത്, വിരലൊന്ന് തൊട്ടാൽപ്പോലും പൊട്ടിപ്പോകാവുന്ന രീതിയിലുള്ള മാർദ്ദവമേറിയ മാർബിൾ കല്ലുകളിൽ ഈ സൂക്ഷ്മ നിർമ്മിതി എങ്ങനെ സാദ്ധ്യമാക്കി എന്നതും അവ ഒരു കുംഭത്തിന്റെ മുകളിൽ കീഴ്ക്കാംതൂക്കായി എങ്ങനെ സ്ഥാപിച്ചു എന്നതുമാണ്.
ശിൽപ്പികൾക്ക് സ്വർണ്ണമായിരുന്നത്രേ പ്രതിഫലമായി നൽകിയിരുന്നത്. കല്ലിൽ നിന്നും അവർ ചുരണ്ടിയെടുക്കുന്ന അംശങ്ങളുടെ അത്രയും തൂക്കത്തിൽ......!
മോഹമോ അതിമോഹമോ അതോ പഴങ്കഥയോ...!
പക്ഷേ ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല....
———————————————-💕💕
💕ലൂണാ വസാഹി ക്ഷേത്രം..
മൗണ്ട് അബു…രാജസ്ഥാൻ💕
രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിലെ പ്രശസ്തമായ ദിൽവാര ക്ഷേത്രങ്ങളിലെ രണ്ടാമത്തെ ക്ഷേത്രമാണ് ലൂണാ വസാഹി. നിർമ്മാണ വൈദഗ്ധ്യവും വളരെ സൂക്ഷമങ്ങളായ കൊത്തുപണികളാലും ലോക പ്രശസ്ഥമായ ക്ഷേത്രം. രാജസ്ഥാനിലെ ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ കൊത്തുപണികൾ ഉള്ള ക്ഷേത്രങ്ങളാണ് ദിൽവാര ക്ഷേത്രങ്ങൾ.
പ്രശസ്തരായ 24 ജൈന തീർത്ഥങ്കരന്മാരിൽ 22ാം സ്ഥാനത്തുള്ള അരിഷ്ഠനേമിയാണ് ഇവിടെ പൂജിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ രംഗമണ്ഡപത്തിന്റെ മുകൾത്തട്ടിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലുള്ള മാർബിൾ നിർമ്മാണമാണ് ഏറ്റവും അത്ഭുതാവഹം. കൊത്തുപണികൾ എളുപ്പമാക്കുന്ന ആയുധങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ഇത്ര മാത്രം സൂക്ഷ്മതയോടെ അത് എങ്ങനെ നിർമ്മിച്ചു എന്നത് അജ്ഞാതവും അത്ഭുതാവഹവും.
ഏകകേന്ദ്രമായ 11 വൃത്തങ്ങളിലാണ് കൊത്തുപണികൾ. 16 വിദ്യാദേവതകളുടെ ശില്പങ്ങളാണ് ഏറ്റവും വലിപ്പത്തിൽ ഉള്ളവ. ബാക്കിയെല്ലാവയും വളരെ ചെറിയ നിർമ്മിതികളാണ്. 72 തീർത്ഥങ്കരന്മാരുടെ ഇരിക്കുന്ന ശില്പങ്ങളാണ് ഒരു വൃത്തമണ്ഡലത്തിലുള്ളത്. മറ്റൊന്നിൽ 360 ജൈന സന്യാസിമാരുടെയും ശിൽപ്പങ്ങൾ. പിന്നെയുള്ള മണ്ഡലങ്ങളിൽ പുഷ്പങ്ങളും മൃഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത്ഭുതപ്പെടുത്തുന്നത്, വിരലൊന്ന് തൊട്ടാൽപ്പോലും പൊട്ടിപ്പോകാവുന്ന രീതിയിലുള്ള മാർദ്ദവമേറിയ മാർബിൾ കല്ലുകളിൽ ഈ സൂക്ഷ്മ നിർമ്മിതി എങ്ങനെ സാദ്ധ്യമാക്കി എന്നതും അവ ഒരു കുംഭത്തിന്റെ മുകളിൽ കീഴ്ക്കാംതൂക്കായി എങ്ങനെ സ്ഥാപിച്ചു എന്നതുമാണ്.
ശിൽപ്പികൾക്ക് സ്വർണ്ണമായിരുന്നത്രേ പ്രതിഫലമായി നൽകിയിരുന്നത്. കല്ലിൽ നിന്നും അവർ ചുരണ്ടിയെടുക്കുന്ന അംശങ്ങളുടെ അത്രയും തൂക്കത്തിൽ......!
മോഹമോ അതിമോഹമോ അതോ പഴങ്കഥയോ...!
പക്ഷേ ഈ നിർമ്മാണത്തെ വെല്ലാൻ മറ്റൊരു നിർമ്മിതിയും ഈ ഭൂമുഖത്തില്ല....
———————————————-💕💕