വെള്ളോടിൽ ആവരണങ്ങൾ ഉണ്ടായിരുന്ന പഴയ കൊടിമരം 1951-ൽ പൊളിച്ചുനീക്കിയാണ് 1952-ൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചത്.
മലബാർ പ്രദേശത്തെ ആദ്യത്തെ സ്വർണക്കൊടിമരമാണ് ഗുരുവായൂരിലേത്. മലയാറ്റൂരിൽ നിന്ന് കൊണ്ടുവന്ന തേക്കിൻതടി ചെത്തി 65 അടി നീളത്തിൽ കൊടിമരം തയ്യാറാക്കി. നിലത്തുനിന്ന് താഴെ 5 അടിയും ബാക്കി മുകളിലുമായാണ് സ്ഥാപിച്ചത്.
കരിങ്കൽത്തറയിൽനിന്ന് മുകളിലേക്ക് സ്വർണാവരണങ്ങളാണ്. അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പദ്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവ കഴിഞ്ഞാൽ 34 ഒഴുക്കൻ പറകളാണ്. മുകളിൽ മണിപ്പലകയുടെ നാലുകോണുകളിലും, ദണ്ഡാഗ്രത്തിലും മണികളുണ്ട്. ഏറ്റവും മുകളിൽ ഗരുഡനും വിശേഷതയാണ്.🙏🏻🙏🏻
മലബാർ പ്രദേശത്തെ ആദ്യത്തെ സ്വർണക്കൊടിമരമാണ് ഗുരുവായൂരിലേത്. മലയാറ്റൂരിൽ നിന്ന് കൊണ്ടുവന്ന തേക്കിൻതടി ചെത്തി 65 അടി നീളത്തിൽ കൊടിമരം തയ്യാറാക്കി. നിലത്തുനിന്ന് താഴെ 5 അടിയും ബാക്കി മുകളിലുമായാണ് സ്ഥാപിച്ചത്.
കരിങ്കൽത്തറയിൽനിന്ന് മുകളിലേക്ക് സ്വർണാവരണങ്ങളാണ്. അടിഭാഗത്തുനിന്ന് യഥാക്രമം ശിലാവേദിക, ഗജമുഷ്ടിവേദിക, പദ്മം, വിഗ്രഹപ്പറ, നാസികപ്പറ എന്നിവ കഴിഞ്ഞാൽ 34 ഒഴുക്കൻ പറകളാണ്. മുകളിൽ മണിപ്പലകയുടെ നാലുകോണുകളിലും, ദണ്ഡാഗ്രത്തിലും മണികളുണ്ട്. ഏറ്റവും മുകളിൽ ഗരുഡനും വിശേഷതയാണ്.🙏🏻🙏🏻