വൈകുന്നേരം 5.00 മണിയായിട്ടുണ്ടാകും.
ഞാൻ ആകെ വിയർക്കുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണുകാണൽ.
*"എന്താ മോന്റെ പേര്?''*
നിശബ്ധതയെ കീറി മുറിച്ചു കൊണ്ട് പെണ്ണിന്റെ വാപ്പാന്റെ ചോദ്യം!
*"ഹബീബ് .."* ഞാൻ പറഞ്ഞു.
*"വിദേശത്താണ് ജോലി അല്ലെ?"* വീണ്ടും ചോദ്യം പെണ്ണിന്റെ വാപ്പാന്റെ വക തന്നെ.
💬എനിക്ക് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപേ മറുപടി അമ്മാവൻ പറഞ്ഞു *"അവന് അവിടെ സ്വകാര്യ കമ്പനിയില് മാനേജറാ. ജീവിച്ച് പോകാനുള്ള വരുമാനം ഒക്കെ ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ. രണ്ടാഴ്ച്ച മുൻപേ ആയിരുന്നു കല്യാണം. അമ്പതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്."* ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ എന്നെ നോക്കി.
ഞാൻ ആകെ ചമ്മി. ഇതൊന്നും പറയേണ്ടിയിരുന്നില്ല. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് സഹോദരിയുടെ കല്യാണം കഴിഞ്ഞപ്പോഴെ തീരുമാനിച്ചിരിന്നു. സഹോദരി അണിഞ്ഞിട്ട് പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്.. അവളുടെ സന്തോഷമായിരുന്നു വലുത്. അതുകൊണ്ടാണ് അവര് ഡിമാന്റ് ചെയ്ത പണം അതേപോലെ കൊടുത്തത്, ഒരേ സമയം വാപ്പയും അനിയനുമെല്ലാം ഞാൻ തന്നെ ആയിരുന്നു..
👁🗨അമ്മാവന്റെ ഈ മറുപടി ഒരു കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ ഉള്ളവരുടെ മുഖത്ത് പതിച്ചു. ചിരിച്ചു കൊണ്ടിരുന്ന മുഖങ്ങൾ എല്ലാം കറുത്തു. പെണ്ണിന്റെ വാപ്പാന്റെ മുഖത്ത് ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ട്. അത് മറച്ചുവെക്കാനായി അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു...
രണ്ടു സെക്കന്റിനു ശേഷം വാതിൽപടിമറികടന്ന്, ചായ പാത്രവും ആയി അവൾ എത്തി.
എന്റെ മുഖത്തൊന്നു ശരിക്കു നോക്കാതെ ചായ തന്ന് അവൾ തിരിഞ്ഞു നടന്നു.അവളുടെ അച്ഛന്റെ മുഖത്ത് കണ്ട അതേ വിഷാദ ഭാവം ഞാൻ അവളിലും കണ്ടു....
*"എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ "* എന്റെ കൂട്ടുകാരനാണ് പറഞ്ഞത്.
*"നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം"* പെണ്ണിന്റെ വാപ്പ പറഞ്ഞു... തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
🚻വലിയ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി..
വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. നാണത്താൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം..
*"എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം ഇങ്ങനെ വല്ലാണ്ടിരിക്കുന്നത്?"* ഞാൻ ചോദിച്ചു.
*"ഹേയ് അതുകൊണ്ടല്ല."* പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
*"എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?"*വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി.....
*"എനിക്കെന്തായാലും തന്നെ ഇഷ്ടായി.. ഇനിയെല്ലാം താൻ തീരുമാനിക്ക് "*
എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.
*"എനിക്ക് ഇഷടമായിട്ട് എന്തു കാര്യം. ഇവിടെ എല്ലാം തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ.?? നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ വാപ്പാക്ക് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ ഇത് എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. വാപ്പാന്റെ കണ്ണീരു വീണിട്ട് എനിക്ക് ഇങ്ങനൊരു കല്യാണം വേണ്ട! എന്റെ കൈയിൽ തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു."*
💧ഇത്രയും പറഞ്ഞിട്ട് കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ താഴേക്ക് നോക്കി നിന്നു...
അവളുടെ വാക്കുകൾ അത്ഭുതത്തോടും ഒരൽപം ആവേശത്തോടു കൂടിയുമാണ് ഞാൻ കേട്ടു നിന്നത്. അതിരു കടന്ന സന്തോഷമാവാം ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ വാപ്പ നിൽക്കുന്നുണ്ട്.
💬ഞാൻ പതിയെ പുള്ളിയെ അടുത്തു വിളിച്ചു. എന്നിട്ട് പറഞ്ഞു *"ആ മുറിക്ക് അകത്തൊരു നിധി ഉണ്ട്, ഒരു വീട് പണിഞ്ഞ് നിങ്ങൾ പൊന്നുപോലെ സൂക്ഷിച്ച നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ മാറ്റു കുറക്കില്ല. അതിനി എന്റേതു മാത്രമാണ്."*
ഇത്രയും പറഞ്ഞ് ഞാൻ കാറിലേക്ക് കയറുമ്പോൾ ജനൽ പാളിക്കിടയിലൂടെ ഒരു മുഖം കണ്ടു, നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന മുഖം....
🚘വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ.
*"എടാ ഈ ബന്ധം ശരിയാവും എന്നെനിക്ക് തോന്നണില്ല. വലിയ സ്ഥിതി ഒന്നുമുള്ള വീടൊന്നുമല്ല. കാര്യം ആയിട്ട് നിനക്കൊന്നും ലഭിക്കില്ല. ഒന്നാമത് ഇപ്പോ നിന്റെ പെങ്ങട കല്യാണം, വീട് വെപ്പ് എല്ലാം കൂടെ നീ ആകെ ഞരുക്കത്തിലാ".* വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി.
*"എനിക്കും അങ്ങനാ തോന്നണത്. "*അമ്മാവന്റെ വക കൂട്ടുകാരന് സപ്പോർട്ട്...
പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് വലിച്ചെടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു : *"നീ ഇത് കണ്ടോ ഈ മൂവായിരം രൂപ കൂടി കഴിഞ്ഞാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവുo ഉണ്ട്. എന്നു കരുതി, നമുക്ക് ഒരാപത്ത് വരുമ്പോകൂടെ ഇരുന്ന് കരയുകേം വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുകേം ചെയ്യണ പെണ്ണിനാണോ നീ വില ഇടുന്നത്.?? ഞാൻ ഒരു ആണായിട്ടാ ജനിച്ചത് ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പു മണമുള്ള ഈ നോട്ടിന്റെ ഇടയിൽ ആരുടേം കണ്ണീരു വീണ നോട്ടു ഞാൻ വെക്കില്ല.*
*സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടണ പണത്തിനേക്കാം മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല."* ഞാൻ പറഞ്ഞു നിർത്തി.
കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. വലത്തേക്ക് തിരിയണ്ട വണ്ടി ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ നിന്നു..
*"എന്താടാ ഇവിടെ?"* ഞാൻ ചോദിച്ചു.
*"നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ.."*
ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി.
ഞങ്ങളുടെ വണ്ടി കണ്ട് തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വയസൻ കാറിനു സമീപത്തേക്കു പരിഭ്രമത്തോടെ വന്ന് എന്നോടായി പറഞ്ഞു. *"ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനേ അല്ലെങ്കിൽ ഞാൻ, ബാക്കി കൊടുക്കാനുള്ള സ്ത്രീധനം കൊടുക്കാൻ എന്തെങ്കിലും മാർഗം ചെയ്തേനെ.*
*അവനെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇതിപ്പോ കുറേ തവണ ആയി. അവനും പ്രശ്നങ്ങൾ കാണില്ലെ. പക്ഷെ ഇതിപ്പോ ആദ്യാ,അവളെ ഇവിടെ കൊണ്ട് നിർത്തിട്ട് പോണത് ".*
ഇത്രയും പറഞ്ഞ് തീരുമ്പോഴേക്കും ആ വ്യദ്ധൻ ശരിക്കും കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് തൊഴുകൈയ്യോടെ എന്റെ നേർക്കു നിന്നു. ഒരു വലിയ കത്തി എന്റെ വാരിയെല്ല് ചികഞ്ഞ് ഹൃദയത്തിലാഴ്ന്നു..
അപ്പോഴേക്കും കൂട്ടുകാരനും,ഒരു പെട്ടിയുമായി അവന്റെ ഭാര്യയും എത്തി. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ട്. തൊഴുകൈയ്യുമായി നിക്കണ വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു...
*ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലന്നവൻ ഉറപ്പ് കൊടുത്ത് അവളുമായി കാറിനകത്തു കയറുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ...
സുഹൃത്തുക്കളേ ഓർക്കുക. ഭൂമി മുഴുവനും പലവിധ വിഭവങ്ങളാണ്.അതിൽ ഏറ്റവും ഉത്തമമായ വിഭവം എന്താണെന്നറിയുമോ? സദ്വൃത്തയായ പെണ്ണാണ്._*
സദ് വൃത്തയായ പെണ്ണിനേക്കാൾ വലുതായി ഒന്നുമില്ല കേട്ടോ. പെണ്ണിന്റെ വീട്ടുകാരുടെ കണ്ണീരിൽ മുങ്ങിയ ചില്ലിക്കാശ് മോഹിച്ച് നടക്കുന്ന യുവ സമൂഹമേ, നിങ്ങൾ പെണ്ണിന് ഇട്ടിരിക്കുന്ന വിലയെന്താണ് ?