Google Ads

Saturday, April 9, 2022

എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്കു് സംഗീതസംവിധാനം നിര്‍വ്വഹിച്ചു

🙏🙏🙏🙏🙏🙏
🎤🎤🎤🎤🎤🎤🎤
1929 ജൂലൈ ഒന്നാം തീയതി ആന്ധ്രായിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയു ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു.

അമ്പതുകളിലേയും അറുപതുകളിലെയും വിശുദ്ധ പ്രേമസങ്കല്പത്തിന്റെ ഭാവം ശബ്ദത്തില്‍ ആവാഹിച്ച രാജായുടെ ഗാനങ്ങളുടെ വശ്യത അവാച്യമായിരുന്നു. പ്രേംനസീറിനു വേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണു് എ എം രാജ സിനിമയില്‍ എത്തിയതു്. 50 കളിലേയും 60 കളിലേയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നതു്. ഒട്ടേറെ ചിത്രങ്ങള്‍ക്കു് എ എം രാജ പിന്നണി പാടി.

ജമിനിയുടെ സംസാരം എന്ന തമിഴ് ചിത്രത്തിൽ സംസാരം സംസാരം എന്നു തുടങ്ങുന്ന പ്രസിദ്ധിയാർജ്ജിച്ച ഗാനം പാടി പിന്നണിഗായകനായി സിനിമാവേദിയിലേയ്ക്കു കടന്നു വന്ന രാജ എഴുന്നൂറിലധികം ചിത്രങ്ങൾക്കു വെണ്ടി പാടിയിട്ടുണ്ട്.1929 ൽ ഡിസംബറിൽ ആന്ധ്രയിലെ ചിറ്റൂർ എന്ന സ്ഥലത്ത് മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. ബി എ ബിരുദം നേടിയിട്ടുണ്ട്.പ്രസിദ്ധ പിന്നണിഗായികയായ ജിക്കിയാണ് രാജായുടെ ഭാര്യ.1951 ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയുമായി ബന്ധപ്പെട്ടു.രാജാ ഒരു പിന്നണിഗായകൻ മാത്രമല്ല, പല അവാർഡുകളും നേടിയ ഒരു സംഗീത സംവിധായകൻ കൂടിയാണ്.അമ്മ എന്ന സ്ത്രീ എന്ന മലയാള ചിത്രത്തിനുള്ള ഗാനങ്ങൾക്ക് ഈണം പകർന്നതും രാജായാണ്.

തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രിക സ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയെടുത്തു.

ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രവേദിയിലേക്കു് കടന്നുവന്ന രാജയിലൂടെയാണു് എം ജി ആറും, ശിവാജി ഗണേശനും ഒരു കാലത്തു് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാറിച്ചതു്. നല്ലൊരു സംഗീതസംവിധായകന്‍ കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്കു് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്നു് കാക്കയിന്നു വിരുന്നു വിളിച്ചു എന്നു തുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണു് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ടു്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതു് ദേവരാജന്റെ സംഗീതസംവിധാനത്തിലാണു്. തമിഴ്, മലയാളം, തെലുങ്കു്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കു വേണ്ടി രാജ പാടിയിട്ടുണ്ടു്.

1989 ഏപ്രില്‍ 8നു മരണമടഞ്ഞു. 
🙏🙏🙏🙏🙏🙏