Google Ads

Thursday, June 21, 2018

അമ്മേ നാരായണ

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
....................................

അമ്മേ നാരായണ

എന്ന നാമത്തെ നോക്കിയാൽപ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായഭാവമായി പറയപ്പെടുന്നത്മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നുവിളിക്കപ്പെടുന്നത് അവൾപരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവിതന്നെയാണ് സകലപ്രപഞ്ചത്തിന്റേയുംമാതാവായി അവയെ തന്നിൽ തന്നെധരിച്ചിരിക്കുന്നത്. പ്രകടമാകാത്തജഗത്തിന്റെ അവ്യാകൃതമായഅവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥഎന്നതുകൊണ്ട്അര്ഥമാക്കിയിരിക്കുന്നത്. ഏകവുംസത്തും ആയ ബ്രഹ്മം മാത്രമേഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മംതന്നെയായി അവ്യാകൃതാവസ്ഥയിൽസ്ഥിതിചെയ്തിരുന്നതായി ശ്രുതിപറയുന്നു. അസദ് വാ ഇദമഗ്രമാസീത്, തതോവൈ സദജായത– ഈ ജഗത് ഉത്പത്തിയ്കു മുന്പ് അവ്യാകൃതമായബ്രഹ്മം തന്നെയായിരുന്നു, അതിൽനിന്നാണ് നാമരൂപവിശേഷങ്ങളോടുകൂടിയ ജഗത് ജനിച്ചിട്ടുള്ളത് എന്ന്തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നുംആകാശാദി പഞ്ചഭൂതങ്ങൾ മുതലായദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളുംജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായപ്രപഞ്ചത്തെ ഗര്ഭം ധരിച്ച് അഥവാതന്നിൽ തന്നെ ധരിച്ച് ജഗത്തിനെനിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക്ശ്രീമാതാ അഥവാ അമ്മയെന്ന് നാംവിളിക്കുന്നു.

നാരായണ എന്ന ശബ്ദത്തിന് നാരാജലം അയനം സ്ഥാനം യസ്യ എന്നാണ്അര്ഥം. അയ ഗതൌ എന്ന് ധാത്വര്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെമുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനംഎന്നാണ് ഇതിന് അര്ഥം. അമ്മേനാരായണ എന്നതുകൊണ്ട് ജഗത്സ്വരൂപിണിയായ അമ്മതന്നെയാണ് മുക്തിയ്ക് അഥവാജ്ഞാനത്തിന് ആധാരമെന്ന് അര്ഥംലഭിക്കുന്നു.

അടുത്തത് ദേവീ നാരായണ

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ് ക്രീഡനേ എന്നര്ഥം. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത് കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽദേവിയ്ക് നേടേണ്ട പ്രയോജനമൊന്നുംതന്നെയില്ല. ലോകവത്തുലീലാകൈവല്യം എന്നു ബ്രഹ്മസൂത്രംപറയുന്നു. ബാലാലീലാവിനോദിനിയായി പ്രപഞ്ചരചനയ്ക്പുറപ്പെടുന്ന അമ്മയെയാണ് ദേവീനാരായണയായി പറയുന്നത്. സോऽകാമയേതി ബഹുസ്യാംപ്രജായേയേതി എന്ന് തൈത്തിരീയംപറയുന്നു. സ്വയം പലതാകാനുള്ളആഗ്രഹം ഹേതുവായി എന്ന് പ്രമാണം. സഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെസൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം. ഇങ്ങിനെ ലോകസൃഷ്ടിഎന്ന ലീല ആടുന്ന പരാശക്തിയാണ്ഇവിടെ ദേവീ.

ലക്ഷ്മീ നാരായണ.

ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേഎന്നാണ് ധാതു. അതായത് കാണുക. അമ്മഎവിടെയാണ് കാണുക എന്ന്ചോദിച്ചാൽ പറയുകചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവിഭക്തന്മാരുടെ ഹൃദയത്തിലാണ്എന്നര്ഥം. ജ്ഞാനസ്വരൂപിണിയായദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽനിന്ന് ഉത്ഭവിച്ചവളാണ്. അതായത്ഭക്തന്മാരുടെ ഹൃദയകമലത്തിൽജ്ഞാനസ്വരൂപിണിയായിപ്രകാശിക്കുന്നവളാണ് അഥവാസ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന്സ്വയം ഉണ്ടായിജ്ഞാനസ്വരൂപിണിയായിസ്ഥിതിചെയ്യുന്നവളായതുകൊണ്ട്ലക്ഷ്മീ.

ഭദ്രേ നാരായണ

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ്അര്ഥം. പ്രസരിച്ചു നിൽക്കുന്നവൾആണ് അമ്മ. ദേവിസകലജഗത്തിന്റേയും കാരണവുംസൃഷ്ടികര്ത്താവും ആണ്. എകവുംഅഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായിപ്രകാശിക്കുന്ന ദേവി രജ്ജുവിൽസര്പമെന്ന പോലെയും കാനലിൽജലമെന്ന പോലെയും ആകാശത്തിൽകൃഷ്ണവര്ണമെന്ന പോലെയുംസ്വമായയാൽ പലതായിവിവര്ത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവിത്രിഗുണസ്വരൂപമായിസ്ഥാവരജംഗമരൂപമായ ജഗത്തായിവിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു. നാംകാണുന്ന ഈ പ്രപഞ്ചമായിവിവര്ത്തിക്കപ്പെട്ടിരിക്കുന്നതുംപരമാര്ഥത്തിൽ ബ്രഹ്മസ്വരൂപിണിയായദേവി തന്നെയാണ്. ഈ ഭാവമാണ് ഭദ്രാരൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെദേവീനാമപാരായണം നടത്തുന്നഭക്തന്മാരിൽ അനുഗ്രഹവര്ഷംനടത്തുന്ന ബാലാ ലീലാ വിനോദിനിയായജഗത് സ്വരൂപിണിയായ അമ്മഎല്ലാവര്ക്കും അനുഗ്രഹത്തെ പ്രദാനംചെയ്യട്ടെ.